കേരളത്തിലെ പ്രതിദിന കോവിഡ് കണക്ക് കേന്ദ്രത്തിന് നൽകിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കേന്ദ്രം പറഞ്ഞ മാതൃകയിൽ എല്ലാ ദിവസവും കൃത്യമായി കണക്ക് നൽകുന്നുണ്ട്. ഇതിന് ഡിജിറ്റൽ തെളിവുകളുമുണ്ട്. ദേശീയ തലത്തിൽ നടക്കുന്ന പ്രചാരണം പ്രതിഷേധാർഹമാണ്.
ഇക്കാര്യങ്ങൾ വ്യക്തമാക്കി, തെളിവടക്കം പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കുറഞ്ഞതിനാൽ കഴിഞ്ഞ പത്തിനാണ് സംസ്ഥാനം കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്. എങ്കിലും വിവരങ്ങൾ ശേഖരിക്കുകയും കേന്ദ്രത്തിന് അയക്കുകയും അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്.
രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. രോഗികൾ കൂടിയാൽ മുമ്പുള്ളതുപോലെ കണക്ക് പ്രസിദ്ധീകരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുനൂറിനടുത്താണ് രോഗികൾ. തിങ്കളാഴ്ച 209. മരണവും കൂടിയിട്ടില്ല. രാജ്യത്ത് രോഗികൾ വർധിക്കുന്നത് സംസ്ഥാനവും ശ്രദ്ധിക്കുന്നുണ്ട്. നിയന്ത്രണം നീക്കിയെങ്കിലും മാസ്ക് മാറ്റാൻ സമയമായിട്ടില്ല. ഇനിയൊരു തരംഗമുണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക