തിരുവനന്തപുരം: വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ സിപിഐഎം സംസ്ഥാനസമിതി യോഗത്തിൽ വിമർശനം. കെഎസ്ഇബി ചെയർമാനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല.
ജീവനക്കാരുടെ സമരം അവസാനിപ്പിക്കാൻ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും വൈദ്യുതി ബോർഡിലെ നീക്കങ്ങൾ അഴിമതി ലക്ഷ്യമിട്ടാണെന്നും വിമർശനമുയർന്നു. കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍ അടിയന്തരമായി പാര്‍ട്ടിയും സര്‍ക്കാരും ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു.
അഴിമതി ലക്ഷ്യംവെച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ഇബിയില്‍ നടക്കുന്നത്.
അഴിമതി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഓഫീസേഴ്സ് അസോസിയേഷന് അടക്കമുള്ളവര്‍ക്കെതിരേ വൈരാഗ്യ ബുദ്ധിയോടെയുള്ള നടപടികള്‍ എടുക്കുന്നത്.
ഇത്തരം നടപടികള്‍ക്കെല്ലാം മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ പിന്തുണയുണ്ടെന്നും ആരോപണമുയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക