ആലങ്ങാട്: കരുമാലൂര്‍ മാഞ്ഞാലി മാട്ടുപുറത്ത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെയും സഹോദരനെയും ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ഒത്താശ ചെയ്തുകൊടുത്ത എസ്എഫ്ഐ പ്രവര്‍ത്തകനെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു.
അച്ചടക്ക നടപടി നേരിട്ടിരുന്ന അഖില്‍ ആന്ദിനെയാണ് എസ്എഫ്ഐ തിരിച്ചെടുത്തത്.സിപിഐഎം മാട്ടുപുറം ബ്രാഞ്ച് കമ്മിറ്റി അംഗം മാഞ്ഞാലി എരമംഗലത്ത് നവാസ് സഹോദരന് ഷാനവാസ് എന്നിവര്‍ ജനുവരി 29നാണ് ആക്രമിക്കപ്പെട്ടത്.
രാത്രി വാതില്‍ വെട്ടിപ്പൊളിച്ച് ആറംഗ സംഘം വീടിന്റെ അകത്തുകയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും കയ്യിലും വെട്ടേറ്റ ഷാനവാസ് ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അഖില്‍ ആനന്ദ് പ്രധാന പ്രതികളെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖില്‍ റിമാന്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തിര യോഗം ചേര്‍ന്ന് അച്ചടക്ക നടപടിയെടുത്തിരുന്നു. ഇന്നലെ നടന്ന ജില്ലാ സമ്മേളനത്തിലാണ് അഖിലിനെ തിരിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക