ന്യൂഡല്‍ഹി: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ ഉള്‍പ്പെട്ട 143 ഇനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നു.
ജിഎസ്ടി വ്യവസ്ഥയ്ക്ക് കീഴിലുള്ള നിര്‍ദ്ദിഷ്ട നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമായാണ് നടപടി.
ഇത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി. നിരക്ക് വര്‍ധിപ്പിക്കുന്നതിന് നിലപാട് തേടിയ 143 ഇനങ്ങളില്‍ 92 ശതമാനവും 18 ശതമാനം നികുതി സ്ലാബില്‍ വരുന്നവയാണ്. ഈ ഇനങ്ങള്‍ 28 ശതമാനം നിതുതി വരുന്ന സ്ലാബിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പവര്‍ ബാങ്കുകള്‍, വാച്ചുകള്‍, സ്യൂട്ട്കേസുകള്‍, ഹാന്‍ഡ്ബാഗുകള്‍, പെര്‍ഫ്യൂമുകള്‍/ഡിയോഡറന്റുകള്‍, 32 ഇഞ്ചില്‍ താഴെ വരുന്ന കളര്‍ ടിവി സെറ്റുകള്‍, ചോക്ലേറ്റുകള്‍, ച്യൂയിഗം, വാല്‍നട്ട്, കസ്റ്റാര്‍ഡ് പൗഡര്‍, നോണ്ആല്ക്കഹോള് പാനീയങ്ങള്‍, സെറാമിക് സിങ്കുകള്‍, വാഷ് ബേസിനുകള്‍, കണ്ണടകള്‍, കണ്ണടകള്‍ക്കുള്ള ഫ്രെയിമുകള്‍, തുകല്‍ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയും നിരക്ക് വര്‍ധിപ്പിക്കുന്നതിന് പരിഗണിക്കുന്ന ഇനങ്ങളില്‍ ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദിയെ തുറന്നുകാട്ടാന്‍ പ്രശാന്ത് കിഷോറിന്റെ പ്രചാരണ തന്ത്രം 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി 2017 നവംബറിലും 2018 ഡിസംബറിലും ജിഎസ്ടി വെട്ടിക്കുറച്ച നിരക്കുകളാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്താന്‍ നീക്കം നടക്കുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പെര്‍ഫ്യൂമുകള്‍, തുകല്‍ വസ്ത്രങ്ങള്‍, ചോക്ലേറ്റുകള്‍, കൊക്കോ പൗഡര്‍, ബ്യൂട്ടി, മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍, പടക്കങ്ങള്‍, പ്ലാസ്റ്റിക്ക് ഫ്ലോര്‍ കവറുകള്‍, വിളക്കുകള്‍, ശബ്ദ റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍, തുടങ്ങിയ ഇനങ്ങളുടെ നിരക്കുകള്‍ 2017 നവംബറില്‍ ഗുവാഹത്തിയില്‍ നടന്ന യോഗത്തിലാണ് കുറച്ചത്.
2018 ഡിസംബറിലെ യോഗത്തിലായിരുന്നു കളര്‍ ടിവി സെറ്റുകള്‍, മോണിറ്ററുകള്‍ (32 ഇഞ്ചില്‍ താഴെയുള്ളത്), ഡിജിറ്റല്‍, വീഡിയോ ക്യാമറ റെക്കോര്‍ഡറുകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക