ന്യൂയോർക്ക് : ഇലോൺ മസ്കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ.
ട്വിറ്റർ മസ്കിന് കൈമാറുന്ന നടപടികൾ അവസാനിച്ച ശേഷം കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ജീവനക്കാരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്ക് പ്രഖ്യാപിച്ചത്.
ട്വിറ്റര്‍ സ്വകാര്യ കമ്പനിയായി മാറുന്നതോടെ വരാനിരിക്കുന്നത് വലിയ മാറ്റങ്ങളായിരിക്കുമെന്നു സൂചന
9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്. ഏറ്റെടുക്കൽ നടപടികൾക്കൊടുവിൽ റോയിട്ടേഴ്സ് ഒരുക്കിയ ടൗൺ ഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു പരാഗ് അഗർവാൾ.
മസ്ക് ഏറ്റെടുത്ത് കഴിഞ്ഞു ഇനി ട്വിറ്ററിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ലെന്നും ഏത് ദിശയിലേക്കായിരിക്കും കമ്പനി സഞ്ചരിക്കുക എന്നതിൽ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക