വാഷിംഗ്ടണ്‍: 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ഇലോണ്‍ മസ്ക് ഏറ്റെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ വൈറ്റ് ഹൗസ്.
അതേസമയം സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണ സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന് നേരത്തെ തന്നെ ആശങ്കയുണ്ടെന്നും സമൂഹ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൈസ് വക്താവ് ജെന്‍ പസ്കി പറഞ്ഞു.’തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ശക്തിയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പ്രസിഡന്റ് വളരെക്കാലമായി സംസാരിക്കുന്നുണ്ട്,’ വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞു.
അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ അക്കൗണ്ട് തുടങ്ങുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ട്വിറ്ററില്‍ പുതിയ മാറ്റങ്ങള്‍ ഇലോണ്‍ മസ്ക് കൊണ്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ചട്ടലംഘനം മൂലം മാസങ്ങളായി ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരിക്കുകയാണ്.
പാസ്പോര്‍ട്ട് അനുവദിച്ച് ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 44 ബില്ല്യൺ ഡോളറിനാണ് ട്വിറ്റർ മസ്ക് സ്വന്തമാക്കിയത്.
കൈമാറ്റം പൂര്‍ത്തിയാവുന്നതോടെ പൂര്‍ണ്ണമായും ഒരാളുടെ കയ്യിലുള്ള കമ്പനിയായി ട്വിറ്റര്‍ മാറും. ഏപ്രില്‍ ഒന്നിനുള്ള ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.
ഓഹരി ഉടമകളുടെ സമ്മര്‍ദ്ദം മസ്കിന്റെ വാഗ്ദാനത്തെക്കുറിച്ച് ഗൗരവമായി പരിഗണിക്കാന്‍ കാരണമായെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മികച്ച ഓഫറാണ് ഇതെന്ന് പല ഓഹരി ഉടമകളും വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക