കോഴിക്കോട് ചെറുവണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നേക്കും.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് നേരത്തെ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
പരിക്കുകള്‍ വീഴ്ചയില്‍ ഉണ്ടായതാകാമെന്നാണ് നിഗമനമെങ്കിലും പൊലീസ് മര്‍ദ്ദിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പരിക്ക് എങ്ങനെ സംഭവിച്ചുവെന്നകാര്യത്തില് വ്യക്തതവരുത്തേണ്ടതുണ്ട്. ഇന്നലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ലഭിച്ച ശേഷമായിരിക്കും വിശദമായ അന്വേഷണം നടക്കുക.
പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതിന് ശേഷമാണ് ജിഷണു ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക