കൊറോണ വൈറസ് കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ ആസ്മ മരുന്നിന് സാധിക്കുമെന്ന് പഠനം. മാൻഡലുകാസ്റ്റ് എന്ന മരുന്നാണ് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്.
വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ആസ്മയും അലര്‍ജികളും മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുണ്ടാകുന്ന ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് മാൻഡലുകാസ്റ്റ് ഉപയോഗിക്കുന്നതെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് പറയുന്നു.
വൈറസ് പെരുകുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനിനെ ബ്ലോക്ക് ചെയ്യുന്നത് വഴിയാണ് മാൻഡലുകാസ്റ്റ് ശരീരത്തിലെ കോവിഡ് വ്യാപനത്തിന് തടയിടുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ടുകൾ.
ടാബ്ലറ്റായും കുട്ടികള്‍ക്ക് സിറപ്പായുമെല്ലാം ഈ മരുന്ന് ഇന്ത്യയിലും ഡോക്ടര്‍മാര്‍ നൽകാറുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഐഐഎസ് സിയിലെ അസിസ്റ്റന്റ് പ്രഫസര്‍ തന്‍വീര്‍ ഹുസൈന് ചൂണ്ടിക്കാട്ടി.
ആസ്മ രോഗികളില്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യകോശങ്ങളെ ബാധിക്കുമ്പോൾ കൊറോണ വൈറസ് എന്‍എസ്പി1 എന്നൊരു പ്രോട്ടീന്‍ പുറപ്പെടുവിക്കും.
വൈറസ് പെരുകുന്നതില്‍ ഈ പ്രോട്ടീന്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ വൈറല്‍ പ്രോട്ടീന്‍ കോശത്തിലെ പ്രോട്ടീന്‍ ഉത്പാദന സംവിധാനമായ റൈബോസോമുമായി ഒട്ടിപ്പിടിച്ച് അവയെ ബ്ലോക്ക് ചെയ്യുന്നു.
സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് പി സി ജോർജിന്റെ നടപടിക്ക് പിന്നിലെന്ന് മകൻ ഷോണ്‍ ജോര്‍ജ്
ഇതിന്റെ ഫലമായി കോശത്തിന് വൈറല്‍ അണുബാധയോട് പോരാടാനുള്ള പ്രോട്ടീനുകളെ നിര്‍മിക്കാന്‍ സാധിക്കാതെ വരുന്നു. ഇത്തരത്തിലാണ് വൈറസ് പെരുകി കോശത്തിനുള്ളില്‍ അണുബാധ പടരുന്നത്.
മാൻഡലുകാസ്റ്റ് ഉപയോഗിച്ചുള്ള ചികിത്സ ഏത് വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നും വിലയിരുത്തലുണ്ട്. ഇലൈഫ് ജേണലിലാണ് ഗവേഷണ ഫലം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക