തിരുവനന്തപുരം: പി ശശിയുടെ വക്കീൽ നോട്ടീസ് കാര്യമാക്കുന്നില്ലെന്ന് ടിക്കാറാം മീണ. പുസ്തകത്തിനായി സർക്കാരിനോട് രേഖാമൂലം അനുമതി തേടിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടു.
തിരുത്തിയ പുസ്തകമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ടിക്കാറാം മീണ അറിയിച്ചു. മുഖ്യമന്ത്രിമാരുടെ പേരുകൾ ഉള്ള ഭാഗങ്ങൾ മാറ്റണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍
തനിക്ക് എതിരായ ഭാഗങ്ങൾ ഒഴിവാക്കണം എന്ന പി ശശിയുടെ വക്കീൽ നോട്ടീസ് പരിഗണിക്കില്ലെന്നും മീണ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരിക്കെയാണ് മീണ പുസ്തകം എഴുതിയത്.
ടിക്കാറാം മീണയുടെ ആത്മകഥയിൽ തനിക്കെതിരായി നടത്തിയ പരാമർശത്തിലാണ് പി ശശിയുടെ വക്കീൽ നോട്ടീസ്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക