മലപ്പുറം: മിശ്രവിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ പൊലീസ് നിർബന്ധപൂർവ്വം തിരിച്ചയച്ചതായി പരാതി.
കാമുകനായ നിസാമുദ്ദീനോടൊപ്പം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തിയ യൂണിവേഴ്സിറ്റി സ്വദേശിനിയെയാണ് പൊലീസ് ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചത്.
ഒരാഴ്ച്ച മുൻപായിരുന്നു സംഭവം. വിവരം അന്വേഷിക്കാൻ ഇന്ന് കാമുകനായ നിസാമുദ്ധീനോടൊപ്പം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ എത്തിയ ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദ്ദിച്ചതായി പരാതിയും ഉയർന്നിട്ടുണ്ട്.
വിവാഹകാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്നും, പെൺകുട്ടിയുടെ കൈയ്യിലുള്ള മൊബൈൽ ഫോണിലേക്ക് വിളിക്കാം എന്നുമുള്ള ഉറപ്പ് നൽകിയാണ് പെൺകുട്ടിയെ പൊലീസ് വീട്ടിലേക്ക് തിരിച്ചയച്ചതെന്നും നിസാമുദ്ദീൻ പറയുന്നു.
ഒരാഴ്ച്ചയായി പെൺകുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്ഐ നേതാവിനോടൊപ്പം ഇന്ന് നിസാമുദ്ദീൻ പൊലിസ് സ്റ്റേഷനിൽ എത്തിയത്.
ഹണിലാലും പൊലീസും തമ്മിൽ നടന്ന വാക്ക് തർക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഹണിലാലിനെ ബലമായി ലോക്കപ്പിലേക്ക് കൊണ്ടു പോവുന്നത് വീഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക