കറാച്ചി: തലച്ചോറിനെ ഭക്ഷിക്കുന്ന സോംബി അമീബ മൂലമുണ്ടാകുന്ന നെയ്ഗ്ലേരിയ ഫൗലെരി ബാധിച്ച് പാകിസ്താനിൽ ഒരാൾ മരിച്ചു.
മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 98 ശതമാനവും മാരകമായ രോഗമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
അമീബ ബാധിച്ചവർ രക്ഷപെടാനുള്ള സാധ്യതയും വളരെ കുറവാണ്. 1962 നും 2020 നും ഇടയിൽ, അമേരിക്കയിൽ 151 പേർക്ക് ഈ അമീബ ബാധിച്ചിട്ടുണ്ട്.
തിളക്കമുള്ള അപൂർവ്വ ഭീകരരൂപം ആകാശത്ത്; രൂപത്തെ പൊതിഞ്ഞ് പ്രകാശ വലയവും; അമേരിക്കന്‍ ജനതയെ ഞെട്ടിച്ച അപൂര്‍വ്വദൃശ്യത്തിന് പിന്നിലെ രഹസ്യം ഇങ്ങനെയും
അമീബ അടങ്ങിയ ജലം മൂക്കിലൂടെ ശരീരത്തിൽ കയറുമ്പോഴാണ് നെയ്ഗ്ലേരിയ ഫൗലെരി പിടിപെടുന്നത്. അമീബ പിന്നീട് തലച്ചോറിലേക്ക് കയറി മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നു. നദിയിൽ മുങ്ങുമ്പോഴോ നീന്തുമ്പോഴോ എല്ലാം അമീബകൾ അതിവേഗം ശരീരത്തിൽ പ്രവേശിക്കുന്നു.
ശുദ്ധജല തടാകങ്ങൾ, നദികൾ, നീരുറവകൾ, ഭൂഗർഭ ജലസംഭരണികൾ തുടങ്ങിയവയിലെല്ലാം ഈ അമീബകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക