ഇന്ത്യയിൽ തൊഴിൽ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവെന്ന് സർവേ റിപ്പോർട്ട്. തൊഴിൽ എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും ഗാർഹിക പീഡനങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നും അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോർട്ടിൽ പറയുന്നു. 31 ശതമാനം സ്ത്രീകൾ 2016 ൽ തൊഴിലെടുത്തിരുന്നുവെങ്കിൽ ഇപ്പോഴത് 32 ശതമാനത്തിലേക്കാണ് ഉയർന്നിരിക്കുന്നത്.
വരുന്നൂ അസാനി.. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിർദേശം
എന്നാൽ തൊഴിലെടുക്കുന്ന 95 ശതമാനം പുരുഷന്മാർക്കും ശമ്പളമുള്ളപ്പോൾ സ്ത്രീകളില്‍ 83 ശതമാനം പേർക്ക് മാത്രമേ ശമ്പളം ലഭിക്കുന്നുള്ളൂ. അതേസമയം, 40 ശതമാനം സ്ത്രീകള്‍ പങ്കാളിക്ക് സമമായോ അതിൽ കൂടുതലോ ശമ്പളം കൈപ്പറ്റുന്നു. സ്വന്തമായി ബാങ്ക് അകൗണ്ട് ഉള്ള സ്ത്രീകളുടെ എണ്ണം 79 ശതമാനമായി വർധിച്ചിട്ടുമുണ്ട്.
താജ്മഹൽ നിർമ്മിച്ചത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ച്..! ഹർജിയുമായി കോടതിയിൽ ബിജെപി നേതാവ്
ഗാര്‍ഹിക പീഡനനിരക്ക് 31.2 ശതമാനത്തില്‍നിന്ന് 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും സർവേ കാണിക്കുന്നു. മാത്രമല്ല, പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ വിവാഹിതരാകുന്നവരുടെ എണ്ണം 23.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 26.8 ശതമാനമായിരുന്നു നേരത്തെയുള്ള കണക്ക്. അതേസമയം, 19 ശതമാനം പുരുഷന്മാരും ഒരു ശതമാനം സ്ത്രീകളും മദ്യപിക്കുന്നുവെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക