വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളില്‍ ശക്തമായ സാന്നിധ്യമാകാനാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാത്തതെന്നും പുലി പതുങ്ങുന്നത് പിന്‍വാങ്ങാന്‍ അല്ല കുതിക്കാന്‍ ആണെന്ന് ഫേസ്ബുക് പേജിലെ കുറിപ്പില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പല്ല ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഗോദയില്‍ കാണാം. ആം ആദ്മി പാര്‍ട്ടിയുടെ കൊടിയേറ്റം കാണാന്‍ ഒരുങ്ങി നിന്നോയെന്നും പാര്‍ട്ടി പറയു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി20യുമായി സഖ്യമുണ്ടാക്കി ആം ആദ്മി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
എ.എ.പിയുടെ അടിസ്ഥാന ലക്ഷ്യം പൊതുതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് അധികാരം നേടി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നിറവേറ്റുക എന്നതാണെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു. ഈ പൊതുനയം കാരണം പാര്‍ട്ടി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉപ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയാറല്ല. ഇനി വരുന്ന എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും എല്ലാ സീറ്റിലും കേരളത്തില്‍ മത്സരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക