മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ ശേഷം , മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി , രൂപമാറ്റം വരുത്തിയെന്ന് നിഗമനം.
രക്തക്കറ കണ്ടെത്താൻ ഷൈബിൻ അഷ്റഫിന്റെ ഇരുനില വീടിന്റെ കുളിമുറിയിൽ നിന്നും പുറത്തേക്കുള്ള പൈപ്പുകളുടെ ഭാഗങ്ങൾ മുറിച്ചു ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചു.കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല.
കൊലയെക്കുറിച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയ കൂട്ടുപ്രതി നൗഷാദുമായി ഷൈബിൻ അഷ്റഫിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു തെളിവെടുപ്പ്.
സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് നജ്ലയെ അനുവദിച്ചിരുന്നില്ല; പുറത്ത് പോകുമ്പോള്‍ മുറിയില്‍ പൂട്ടിയിടും; റെനിസിനെതിരെ ഗുരുതര കണ്ടെത്തലുകൾ
രണ്ടു വർഷം മുമ്പ് വൈദ്യനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ വച്ചാണ് വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നായിരുന്നു നൗഷാദിന്റെ മൊഴി. കുളിമുറിയുടെ ടൈലുകൾ മാറ്റിയ നിലയിലാണ്.
രക്തക്കറയും മറ്റു ആവശിഷ്ടങ്ങളും കണ്ടെത്താൻ കുളിമുറിയിൽ നിന്നും താഴോട്ടുള്ള പൈപ്പുകൾ മുറിച്ചു സാമ്പിളുകൾ ശേഖരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക