ഹോട്ടലില്‍ പൊറോട്ടയടിച്ച് വാര്‍ത്തകളിലൂടെ ശ്രദ്ധനേടിയ നിയമവിദ്യാര്‍ഥിനി അനശ്വര ഹരി അഭിഭാഷകയായി എന്റോള്‍ ചെയ്തു.
ഞായറാഴ്ച ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് അനശ്വര എന്റോള്‍ ചെയ്തത്. അഭിഭാഷക ആയെങ്കിലും പൊറോട്ട അടിക്കുന്നത് തുടരുമെന്ന് അനശ്വര പറയുന്നു.
തിങ്കളാഴ്ച രാവിലെയും ഹോട്ടലില്‍ പൊറോട്ട അടിച്ചു. ഇനിയും ഇത് തുടരുമെന്ന് അനശ്വര പറയുന്നു.പഠനവും ഹോട്ടലിലെ ജോലികളും ഒരുമിച്ച് കൊണ്ടുപോയിരുന്ന അനശ്വരയ്ക്ക് ഇനി പുതിയ തുടക്കമാണ്.
എറണാകുളത്ത് അഡ്വ. മനോജ് വി. ജോര്‍ജിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുവാന്‍ നേരത്തേ തന്നെ അനശ്വരയ്ക്ക് അവസരം ലഭിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാക്ടീസിന് ചേരും.
ക്രിമിനല്‍ വക്കീലാകാനാണ് താത്പര്യം. മജിസ്ട്രേറ്റിന്റെ പരീക്ഷയെഴുതാനും ഉന്നത പഠനത്തിനും തയ്യാറെടുപ്പുകള്‍ നടത്തണമെന്നുമാണ് ആഗ്രഹമെന്ന് അനശ്വര പറയുന്നു. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കുറുവാമൂഴിയില്‍ വീടിനോട് ചേര്‍ന്ന് അമ്മ നടത്തിയിരുന്ന ചായക്കടയില്‍ പൊറോട്ട അടിച്ചാണ് അനശ്വര ശ്രദ്ധേയയായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക