ന്യൂഡൽഹി: കോൺഗ്രസ്സിൽനിന്നു രാജിവച്ചതിനു പിന്നാലെ പാർട്ടി േനതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഗുജറാത്തിൽനിന്നുള്ള യുവനേതാവ് ഹാർദിക് പട്ടേൽ.
മുതിർന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണെന്നും ഹാർദിക് തുറന്നടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ഹാർദിക് പട്ടേൽ വിമർശനമുയർത്തി.
‘‘ഞാൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങൾ കേൾക്കാൻ താൽപര്യം കാണിച്ചതുമില്ല.
ഗുജറാത്തിലെ നേതാക്കൻമാർ മുതിർന്ന നേതാക്കൻമാരെ സന്ദർശിച്ച് ചിക്കൻ സാൻവിച്ച് ഉറപ്പുവരുത്തുന്നതിനാണ് താൽപര്യം കാണിക്കുന്നത്’ – ഹാർദിക് പട്ടേൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക