സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും കനത്ത മഴ തുടര്‍ന്നതോടെ ജനജീവിതം ദുരിതത്തിലായി. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ വടക്കന്‍ കേരളത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
കോഴിക്കോട് പയ്യാനക്കലില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭമുണ്ടായി. ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടല്‍ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. കോട്ടയത്തിന്റെ മലയോര മേഖലയിലും ഇടുക്കിയിലും തിരുവനന്തപുരത്തുമെല്ലാം ശക്തമായ മഴയുണ്ടായി.
207 മില്ലീമീറ്റര്‍ മഴ പെയ്ത കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക