മലപ്പുറം: നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി പുഴയിലേക്ക് തള്ളിയെന്ന കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ചാലിയാർ പുഴയിൽ നാളെയും തെരച്ചിൽ തുടരും.
നേവിയുടെ കൂടി സഹായത്തോടെയാകും പരിശോധന. ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയിൽ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്.
സൗദി അറേബ്യയിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു, പ്രവാസി മലയാളി മരിച്ചു
വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽലാണ് സ്കൂബ സംഘത്തിന്റെ സഹായത്തോടെ പോലീസ് പരിശോധന തുടങ്ങിയത്.
ആദ്യദിനം ഒന്നും കണ്ടെത്താനായില്ല. നാളെ നേവിയിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരും. കേസിൽ ഡിജിറ്റൽ തെളിവുകളുള്‍ പലതും കിട്ടിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടാത്തതാണ് വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക