സംസ്ഥാനത്തുള്ള ബിപിഎൽ കുടുംബങ്ങളിലേക്ക് ഇനി സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇതിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്നും കെ ഫോൺ അറിയിച്ചു.
ആഡംബര രഹിതം! വൃദ്ധസദനത്തില്‍ വച്ച് പി. ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയായി- ചിത്രങ്ങൾ കാണാം
സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് 100 മുതൽ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് അവരിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. മൂന്നു വർഷത്തിലധികമായി ഇതിനു വേണ്ടി ടെണ്ടർ വിളിക്കുകയും ചെയ്തിരുന്നു.
ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല : വിജയ് ബാബുവിനെതിരെ ദുർഗ കൃഷ്ണ
ഇനിയും പദ്ധതിക്കായി അനുബന്ധ രേഖകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ അനുവദിക്കുമെന്നും കെ ഫോൺ അധികൃതർ അറിയിച്ചു. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നൽകുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി കണക്ഷൻ നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
ബിപിഎൽ കുടുംബങ്ങളിൽ ഉൾപ്പെടുന്നവരിൽ തന്നെ എസ്ഇഎസ്ടി പിന്നോക്ക വിഭാഗങ്ങൾക്കും വിദ്യാർഥികളുള്ള വീടുകൾക്കും മുൻഗണന നൽകികൊണ്ട് പട്ടിക തയ്യാറാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലയിൽ ഒരു സേവന ദാതാവിനെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക