കൊല്ലം: വിസ്മയ കേസില്‍ വിധി അല്‍പ്പസമയത്തിനകം. കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്ജി കെ എന്‍ സുജിത്ത് ചേംബറിലെത്തി. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറാണ് കേസിലെ ഏക പ്രതി. പതിനാലാമത്തെ കേസായാണ് കോടതി പരിഗണിക്കുന്നത്. പതിനൊന്ന് മാസത്തിന് ശേഷമാണ് വിധി വരുന്നത്. നാല് മാസം വിചാരണ നീണ്ടിരുന്നു.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ തുടങ്ങി പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. 41 സാക്ഷികളും 12 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ എത്തിയത്.
ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് വാദം. 2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക