ഇസ്ലാമാബാദ്: രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം.
പ്രകടനം രൂക്ഷമായതിനെ തുടര്‍ന്ന് തെരുവില്‍ ഇമ്രാന് അനുകൂലികളുമായി പാക് പൊലീസ് ഏറ്റുമുട്ടി. പിടിഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഷെഹബാസ് ഷെരീഫ് സർക്കാർ പുതിയ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നത് വരെ പ്രകടനം അവസാനിപ്പിക്കില്ലെന്ന് ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാര്‍ ഫെഡറൽ തലസ്ഥാനത്തെ ഡി-ചൗക്കിലേക്ക് നീങ്ങുന്നത് തടയാൻ പൊലീസ് ശ്രമിച്ചതിനെത്തുടർന്ന് പോലീസും പിടിഐ പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് രാജ്യത്ത് സംഘർഷം ഉടലെടുത്തു.
അവിശ്വാസ വോട്ടിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി, “എല്ലാ പാകിസ്ഥാനികളോടും” അതത് നഗരങ്ങളിൽ തെരുവിലിറങ്ങാൻ ആവശ്യപ്പെടുകയും “യഥാർത്ഥ സ്വാതന്ത്ര്യത്തിനായി” സ്ത്രീകളോടും കുട്ടികളോടും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
Pakistan on the boil as Imran Khan's 'march to chaos' continues
Read @ANI Story | https://t.co/a2J7XOh0y5#ImranKhan #Islamabadmarch #Pakistan pic.twitter.com/fMPGWrMuhB
— ANI Digital (@ani_digital) May 25, 2022
പുലർച്ചെ 2.30 ഡി-ചൗക്കിൽ, ഷെല്ലാക്രമണം തുടരുകയാണ്. ഇമ്രാൻ ഖാന്റെ വരവിന് മുമ്പ് അവർ എത്ര റൗണ്ട് ഷെല്ലാക്രമണം നടത്തുമെന്ന് ദൈവത്തിനറിയാം,” സെനറ്റർ ഓൺ അബ്ബാസ് ബപ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക