ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകളില്‍ ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന പ്രചരണങ്ങള്‍ തള്ളി റെയില്‍വേ മന്ത്രാലയം. വാര്‍ത്തകള്‍ തെറ്റാണെന്നും ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
അധിക ലഗേജ് കൊണ്ടുപോകാന്‍ യാത്രക്കാര്‍ പണം നല്‍കണമെന്നായിരുന്നു വാര്‍ത്ത. ബുക്ക് ചെയ്യാതെ അധിക ലഗേജുമായി യത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ലഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പത്തു വര്‍ഷമായുള്ള ലഗേജ് നയം മാറ്റിയിട്ടില്ലെന്നും അത് തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക