കൊവിഡിന് പിന്നാലെ മങ്കിപോക്സ് രോഗത്തിന്റെ ഭീതിയിലാണ് രാജ്യം. മങ്കിപോക്സ് കേസുകൾ 800-ൽ എത്താൻ ഒരുങ്ങുകയാണ്.
യുകെയിൽ 300 ലധികം കേസുകൾ കണ്ടെത്തിയതായി 30 ലധികം രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ആഴ്ച മുതൽ മങ്കിപോക്സ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക