തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണം മയപ്പെടുത്തി ഇ പി ജയരാജന് രംഗത്ത്.
അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും. എത്ര പരിഹാസ്യമാണത്.വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ.എയർഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുമ്പോ നോക്കി ഇരിക്കണോ?തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനെ. എയർപോര്‍ട്ട് അതോറിറ്റി തന്നോട് നന്ദി രേഖപ്പെടുത്തണം.
12000 രൂപകൊടുത്ത് വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാൻ ചട്ടം കെട്ടിയതിനെ കുറിച്ചല്ലേ പറയേണ്ടത്. കുട്ടികളാണോ അത് ?വിമാനം സമരവേദിയാണോ ? സുരക്ഷിത യാത്രയാണ് വിമാനത്തിലുണ്ടാകേണ്ടത്.
ഇന്നലെ നടന്നത് ഭീകരവാദത്തിന് സമാനം.പ്രക്ഷോഭമൊന്നും നടക്കുന്നില്ല, ക്വട്ടേഷൻ സംഘങ്ങളും ക്രിമിനലുകളുമാണ് ബാരിക്കേട് തള്ളുന്നത്.
സമരത്തിന് ബഹുജന പിന്തുണ ഇല്ല, പിണറായി എന്ത് കള്ളക്കടത്താണ് നടത്തിയത്,കെപിസിസിക്ക് മുന്നിലെ ബോർഡ് തകർത്തുവെന്നത് ശരിയാണ് , പ്രവർത്തകർ വികാരപ്പെട്ട് പോയിട്ടുണ്ട്. പാർട്ടി അന്വേഷിക്കും .യുഡിഎഫ് പ്രകോപനങ്ങളോട് വികാരാധീനരായി ആരും പ്രതികരിക്കരുത് . അക്രമം നടത്തരുത്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക