വിമാനത്തിൽ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവന. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരവാദികളുടെ മാതൃകയിൽ അക്രമത്തിന് കോപ്പുകൂട്ടിയവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കണമെന്നും ലേഖനത്തിൽ കോടിയേരി ആവശ്യപ്പെടുന്നു.
ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്.പഞ്ചാബിലെ ഭിന്ദ്രൻവാല ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നതെന്നും ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു
ഇ.പി ജയരാജനും മറ്റും ഒപ്പമുണ്ടായിരുന്നതിലാണ് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും.
മുഖ്യമന്ത്രിയുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസമാകുന്ന ഒന്നും അനുവദിക്കാനാകില്ല. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ആക്രമിക്കുക എൽഡിഎഫ് പരിപാടിയല്ല. ഇന്ദിരാഭവനെ എൽഡിഎഫുകാർ ആക്രമിച്ചിട്ടില്ലന്നും ലേഖനത്തിൽ കോടിയേരി അവകാശപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക