കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ്.തിങ്ങിഞ്ഞെരുങ്ങി നീങ്ങിയിരുന്ന കൊച്ചിക്ക് പുതുശ്വാസമായി മാറുകയായിരുന്നു കൊച്ചി മെട്രോ. കേരളത്തിന് പരിചിതമല്ലാത്ത പുത്തന്‍ ഗതാഗതസംസ്കാരത്തിനാണ് മെട്രോ തുടക്കം കുറിച്ചത്.
മെട്രോ ഡേ ആയി ആചരിക്കുന്ന ഇന്ന് മെട്രോയില്‍ എവിടേയ്ക്കും യാത്രചെയ്യാന്‍ അഞ്ച് രൂപ മാത്രമാണ് ചെലവ്.
പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതൽ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയർത്തുക. അങ്ങനെ നഷ്ടവും കുറയ്ക്കുക. ഇൻഫോപാർക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടൻ കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷ.തുടർന്ന് അങ്കമാലി വരെയും,വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കണം. ഇതെല്ലാം മെട്രോ തന്നെ ആകും.
തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. വാട്ടർ മെട്രോയ്ക്കൊപ്പം ടൂറിസം സാധ്യത കൂടി മുന്നിൽ കണ്ട് നഗരത്തിനുള്ളിൽ എംജി റോഡിലും മറൈൻ ഡ്രൈവിലേക്കും മെട്രോ നിയോ. മെട്രോ ആദ്യഘട്ടത്തിൽ നിർമ്മാണം ഡിഎംആർസി എങ്കിൽ ഇനി എല്ലാത്തിനും ചുക്കാൻ പിടിക്കുക കെഎംആർഎൽ തന്നെ.
കൊച്ചിയിൽ മാത്രമല്ല.തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ പാതകളുടെ നിർമ്മാണചുമതല കെഎംആർഎല്ലിനാണ്. ഇതിനുള്ള സാധ്യതപഠനം തുടരുന്നു. ഒരു മണിക്കൂറിൽ പതിനായിരം മുതൽ പതിനയ്യായിരം യാത്രക്കാരെത്തിയാലെ ലൈറ്റ് മെട്രോ പരിഗണിക്കൂ. അതിൽ കുറവെങ്കിൽ ഇലക്ടിക് ബസ് കൂട്ടിവെച്ച മാതൃകയിലുള്ള മെട്രോ നിയോ രീതിക്കാകും മുൻഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക