ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ദതിയ്ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു.
പദ്ധതിക്കെതിരെ വിമർശനുവമായി രാജ്യസഭ എംപി എഎ റഹീം രംഗത്തെത്തി. അഗ്നിപഥ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ഊ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് ഡിവൈഎഫ്ഐ കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സേനയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനെമെന്നും എ എ റഹീം എംപി കുറ്റപ്പെടുത്തി. അഗ്നിപഥ് തീരുമാനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടത്തുമെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
നാല് വർഷത്തിന് ശേഷം സേനയിൽ നിന്നും പുറന്തള്ളപ്പെടുന്ന തൊഴിലില്ലാപട ഈ നാട്ടിൽ സൃഷ്ടിക്കപ്പെടും. സായുധ പരിശീലനം ലഭിച്ച ഒരു വലിയ കൂട്ടം യുവാക്കൾ ആയത് കൊണ്ട് ഇത് ക്രമേണ സമൂഹത്തിന്റെ പട്ടാളവത്കരണത്തിലേക്ക് നയിക്കും.
സാധാരണക്കാരായ യുവാക്കൾ സമരത്തിലാണ്. ബിഹാറിലും ഹരിയാനയിലും ഇതിനകം യുവാക്കൾ റെയിൽവേ ട്രാക്കിൽ ഇറങ്ങിയും, ബിജെപി ഓഫീസുകളുടെ മുന്നിലും എല്ലാം സമരം ചെയ്തു കൊണ്ടിരിക്കുകയാണ്.
ചില യുവാക്കൾ ആത്മഹത്യ ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. യുവാക്കളെ ഇത്തരത്തിൽ ഉള്ള ഹിംസാത്മകമായ സമരങ്ങളിലേക്ക് തള്ളി വിട്ടതിന്റെ മുഴുവൻ ഉത്തരവാദിത്തവും ബിജെപി സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക