മാവേലിക്കര പനങ്ങാട് സ്വദേശി ബിൻസിയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പന്തളം പനങ്ങാട് സ്വദേശി ബിൻസി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബിൻസിയെ ഭർത്താവും ഭർതൃ മാതാവും മർദ്ദിച്ചിരുന്നെന്നും , മർദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 26 -നാണ് ബിൻസി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണിൽ നിന്ന് മർദനത്തിന്റെയും, മർദനമേറ്റ പാടുകളുടെയും ദൃശ്യങ്ങൾ കണ്ടെടുത്ത് പൊസിന് നൽകിയത്. സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിൻസിയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചത്. സർക്കാർ ജോലി ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബിൻസി ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക