അമേരിക്ക: തിരകളുടെ ശബ്ദമല്ലാതെ കടലിന് യഥാർത്ഥത്തിൽ ശബ്ദമുണ്ട്. ഇത് ശരിക്കും സമുദ്രത്തിൽ നിന്നുള്ള സംഗീതമാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഈ ആകർഷകമായ സംഗീതം ലോകത്തിനു മുന്നിൽ കൊണ്ടുവന്നത്. നാസയുടെ ഗോഡ്ഡാര്‍ഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഗവേഷകനായ റയൻ വാന്‍ഡര്‍മീലന്‍ , അദ്ദേഹത്തിന്റെ സഹോദരനും കമ്പ്യൂട്ടർ പ്രോഗ്രാമറുമായ ജോൺ വാന്‍ഡര്‍മീലന്‍ എന്നിവരാണ് ഇതിന് പിന്നിൽ. സമുദ്രത്തിന്റെ ഒഴുക്കിലും ചലനത്തിലും സംഗീതം മറഞ്ഞിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കി.
സൗത്ത് അമേരിക്കയിലെ അഴിമുഖമായ റിയോ ദി ലാ പ്ലാറ്റയിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഇതിനെ തുടർന്ന് റയൻ പസഫിക് സമുദ്രത്തിലെ ബെറിങ് കടലിലെ വെള്ളത്തിലെ വൃത്താകൃതിയിലുള്ള ചലനങ്ങളുടെ ഉപഗ്രഹ ഉപഗ്രഹചിത്രങ്ങളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക