45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ.
15 നും 44 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ സ്ത്രീകളിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ.
സെർവിക്കൽ ക്യാൻസർ സാവധാനത്തിൽ വികസിക്കുന്ന ഒരു രോഗമാണെങ്കിലും, നേരത്തെ കണ്ടെത്തിയില്ലെങ്കിൽ, വയറ്, കരൾ, മൂത്രസഞ്ചി അല്ലെങ്കിൽ ശ്വാസകോശം എന്നിങ്ങനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കാമെന്ന് ഓൺക്വെസ്റ്റ് ലബോറട്ടറീസ് ലിമിറ്റഡ് സെർവിക്കൽ ക്യാൻസർ ലാബ് ഡയറക്ടർ ഡോ. ശിവാലി അഹ്ലാവത് പറഞ്ഞു.
ലൈംഗിക ബന്ധത്തിന് ശേഷം യോനിയിൽ രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, ദുർഗന്ധം വമിക്കുന്ന യോനിയിൽ നിന്നുള്ള ഡിസ്ചാർജ്, ലൈംഗിക ബന്ധത്തിനിടെ വേദന, മൂത്രമൊഴിക്കുമ്പോൾ വേദന, ക്ഷീണം, ഭാരം കുറയുക, വിശപ്പ് കുറയുക എന്നിവയും സെർവിക്കൽ ക്യാൻസറിന്റെ മറ്റ് ലക്ഷണങ്ങളാണെന്ന് ഡോ.ശിവാലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക