പൂഞ്ഞാർ: കൈപ്പള്ളിയിൽ ഭർത്താവ് കറിക്കത്തികൊണ്ട് ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ചു. തലയ്ക്കു പിന്നിൽ വെട്ടേറ്റ വലിയപറമ്പിൽ ജാൻസിയെ (50) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് ജയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലായിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞ് ഒരു മാസം മുൻപാണു ജയിംസ് വീട്ടിലെത്തിയത്. ചികിത്സയ്ക്കുശേഷം മദ്യപാനം നിർത്തിയ ജയിംസ് കഴിഞ്ഞ ദിവസം മദ്യപാനം വീണ്ടും തുടങ്ങി.
ഇന്നലെ രാവിലെ ഭാര്യയുമായി വാക്കേറ്റമുണ്ടായി. തുടർന്നു കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക