രാജ്യത്തിപ്പോൾ ഫൈവ് ജി സ്പെക്ട്രം ലേലം നടന്നുകൊണ്ടിരിക്കുകയാണ്. ലേലത്തിന്റെ ആദ്യ ദിവസം തന്നെ 1.45 ലക്ഷം കോടി കടന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ലേലത്തിന്റെ അഞ്ചാമത് റൗണ്ട് ഇന്നാണ് നടക്കുക. നാലു റൗണ്ട് പൂർത്തീകരിച്ചപ്പോഴാണ് ലേല തുക 1.45 ലക്ഷം കോടി കടന്നത്.
ഗുജറാത്ത്, തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി എത്തുന്നു, വിവിധ പദ്ധതികൾക്ക് തറക്കല്ലിടും
ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാജ്യത്തെ മുൻനിര കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി എന്റർപ്രൈസസ് എന്നിവയെല്ലാമാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് ഒന്ന് ആകുമ്പോഴേക്കും ലേലം പൂർത്തിയാക്കുവാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.
ദുൽഖർ സൽമാനും സീതാരാമം ടീമും ലുലുമാളിൽ എത്തുന്നു
ലേലത്തിന് 4.3 ലക്ഷം കോടി രൂപയാണ് പരിധിയില്ലാത്ത. എത്ര ദിവസമാണ് ലേലം നീണ്ടു നിൽക്കുക എന്നത് പറയാൻ സാധിക്കില്ല. റേഡിയോ തരംഗങ്ങളുടെ ആവശ്യകത അനുസരിച്ചായിരിക്കും ഇക്കാര്യം പറയുവാൻ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക