വിഴിഞ്ഞം: കുളച്ചൽ കടൽത്തീരത്ത് അടിഞ്ഞ മൃതദേഹം ആഴിമലയിൽ കാണാതായ കിരണിന്റേ (25)താണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിൽ നടത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഫലം കോടതിയിൽ സമർപ്പിച്ചു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനെത്തിയതായിരുന്നു കിരൺ. കിരണിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതിനെത്തുടർന്ന് ഒളിവിൽപ്പോയ മൂന്നു പേരിൽ ഒന്നാം പ്രതിയും പെൺകുട്ടിയുടെ സഹോദരീ ഭർത്താവുമായ കോട്ടുകാൽ ആർ.എസ്. ഭവനിൽ രാജേഷ് (34) ഇന്നലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
രണ്ടാം പ്രതിയും പെൺകുട്ടിയുടെ സഹോദരനുമായ ഹരി ഒളിവിലാണ്. മൂന്നാം പ്രതിയും ഇവരുടെ സുഹൃത്തുമായ അരുൺ സമർപ്പിച്ച ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെന്ന് വിഴിഞ്ഞം എസ്എച്ച് ഒ പ്രജീഷ് ശശി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക