തിരുവനന്തപുരം: വർക്കലയിൽ ഭാര്യയുടെ വീടിന് മുൻപിൽ ഭർത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കരമന സ്വദേശി അഹമ്മദാലിയാണ് മരിച്ചത്.
ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യവീട്ടുകാരുടെ വാദം. തീപ്പൊള്ളലേറ്റ് മരിച്ച അഹമ്മദാലിയും വർക്കല ഇലകമൺ സ്വദേശിനിയായ ഭാര്യ റഫീനയും കുറച്ചുകാലമായി പിരിഞ്ഞു കഴിയുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി റഫീനയുടെ വീട്ടിൽ എത്തിയ അഹമ്മദാലിയുടെ കയ്യിൽ ഒരു കുപ്പി പെട്രോൾ ഇരിക്കുന്നതു കണ്ട് വീട്ടുകാർ വാതിലടച്ചു.
എന്നാൽ, കുറച്ചുകഴിഞ്ഞു ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അഹമ്മദാലി കത്തിയെരിയുന്നതാണ് കണ്ടതെന്നു ഭാര്യാപിതാവ് റഫീഖ് പറയുന്നു.
ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
അഹമ്മദാലി സ്വയം തീ കൊളുത്തിയതാണോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരുന്നതാണ്.
അതിന് മുൻപ് ഭാര്യയെയും ഒന്നര വയസ്സുള്ള മകനെയും കണ്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്നാണ് അഹമ്മദാലിയുടെ വീട്ടുകാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക