ഐഎൻഎസ് വിക്രാന്ത്. ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ കൊച്ചിയിൽ പൂർത്തിയായി.
രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പൽ.
വിക്രാന്തവീര്യം ഭാരതത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമാകാൻ, ഇന്ത്യൻ നാവികക്കരുത്തിന്റെ വിളംബരമാകാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്യാഡിൽ നിർമാണം പൂർത്തിയായ വിക്രാന്ത് കഴിഞ്ഞ ദിവസം നാവികസേനയ്ക്കു കൈമാറി.
ഓഗസ്റ്റിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളിൽ ഐഎസി–1 (ഇൻഡിജ്നസ് എയർ ക്രാഫ്റ്റ് കാരിയർ–1) എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് ആകും.
ഇതോടെ തദ്ദേശീയമായി വിമാനവാഹിനി രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും.
∙ കപ്പലിനുള്ളിൽ 8 കിലോമീറ്ററോളം ദൂരം നടക്കണം വിക്രാന്തിനെ ഒന്നു കണ്ടറിയാൻ. ഉള്ളിൽ 684 ഏണികൾ, പതിനായിരത്തോളം പടവുകൾ. കപ്പലിനുള്ളിൽ ബോട്ടുകൾ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനം
വിക്രാന്ത് മലിനജലം പുറന്തള്ളുന്നില്ല, മനുഷ്യ വിസർജ്യമുൾപ്പെടെ ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ട്രീറ്റ്മെന്റ് പ്ലാന്റ് കപ്പലിലുണ്ട്. ഓക്സിജൻ, നൈട്രജൻ പ്ലാന്റുകൾ
മിലിറ്ററി ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഫോണുകളും മുഖേന ലോകത്തെവിടെയുള്ളവരുമായും അനായാസം ആശയവിനിമയം നടത്താം. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക