സൗദി അറേബ്യയിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ പരിശീലനം പൂർത്തിയാക്കി 31 വനിതകൾ. ജനുവരിയിൽ ആരംഭിച്ച പ്രായോഗിക പരിശീലനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. രണ്ടാം ഘട്ട പരിശീലനം അഞ്ച് മാസത്തോളം നീണ്ടു നിൽക്കും.
അടുത്ത ഡിസംബർ അവസാനത്തോടെ എല്ലാ എല്ലാ പരീക്ഷകളും പരിശീലനങ്ങളും പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികൾ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹജ്ജ്, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് വരുന്ന സീസണുകളിൽ ട്രെയിൻ സർവീസുകളുടെ ആവശ്യം ഗണ്യമായി വർധിക്കുമെന്ന് മുന്നിൽ കണ്ടാണ് സൗദി സർക്കാർ കൂടുതൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പരിശീലനം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക