ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് തീപാറും പോരാട്ടത്തില്‍ അവസാന ഓവറിലാണ് ഫലം തീരുമാനമായത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ഏഴ് റണ്‍സ് രണ്ട് പന്ത് മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയെ അവസാന ഓവറില്‍ സമ്മര്‍ദത്തില്‍ കുരുക്കാനുള്ള തന്ത്രമാണ് പാളിയത് എന്ന് മത്സരശേഷം പാക് നായകന് ബാബര്‍ അസം തുറന്നുസമ്മതിച്ചു.
‘ഞങ്ങള്‍ മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. 10-15 റണ്‍സ് കുറവായിരുന്നു ഞങ്ങള്‍ക്ക്. ബൗളര്‍മാര്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് സമ്മര്‍ദമുണ്ടാക്കാനായിരുന്നു നീക്കം. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരം മനോഹരമായി ഫിനിഷ് ചെയ്തു.
ഞങ്ങള്‍ ഷഹീന് ഷാ അഫ്രീദിയുടെ പരിചയസമ്പത്ത് മിസ് ചെയ്തു. എന്നാല്‍ നസീം ഷാ സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നു. യുവ പേസറാണെങ്കിലും നന്നായി പന്തെറിഞ്ഞു.
ഏറെ തീവ്രത പന്തുകളില്‍ കാണിച്ചു’ എന്നും മത്സര ശേഷം സമ്മാനവേളയില്‍ ബാബര്‍ അസം പറഞ്ഞു. നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ഓപ്പണര്‍ കെ എല്‍ രാഹുല്‍, മധ്യനിര താരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ നസീം ഷാ വീഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക