കണ്ണൂര്‍∙ കരിവള്ളൂരിൽ ആത്മഹത്യചെയ്ത സൂര്യ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമെന്ന് മാതാപിതാക്കള്‍. വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും ഭക്ഷണം നൽകിയിരുന്നില്ലെന്നും സൂര്യയുടെ മാതാപിതാക്കൾ പറഞ്ഞു.
നേരിട്ട പീഡനങ്ങൾ സംബന്ധിച്ച തെളിവ് ഫോണിലുണ്ട്. അനുജത്തിക്ക് സൂര്യ ഓഡിയോ സന്ദേശം അയച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.
സെപ്തംബർ 3നാണ് സൂര്യയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2021 ലാണ് സൂര്യയും രാഗേഷുമായുള്ള വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക