കേരളത്തിൽ സാമൂഹ്യ വിപത്തായ ലഹരിയുടെ ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നുവെന്നും ഇതിനെ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉത്പന്നങ്ങളുടെ ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിന്‍പറ്റിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനം സമാധാനം തകര്‍ക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുകൊണ്ട് മാത്രം ലക്ഷ്യം പൂര്‍ണമാകില്ല. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തമായ, പഴുതില്ലാത്ത പദ്ധതി വേണം . ലഹരിക്കെതിരെയുള്ള കര്‍മ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്പയിനില്‍ അണിചേരണം. ലഹരിവിരുദ്ധ സമിതികള്‍ എല്ലാ മേഖലയിലും സംസ്ഥാനതലം മുതല്‍ തദ്ദേശ വാര്‍ഡില്‍ വരെ രൂപീകരിക്കും.
നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക