ദോഹ: ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച ഹർജി ലോക ഫുട്ബോൾ ഭരണസമിതി ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അയവ് വന്നിട്ടുണ്ട്. നവംബർ 20ന് ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. എന്നാൽ വിധിക്കെതിരെ ലോക സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകുമെന്ന് ചിലെയൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ പൗരത്വത്തിന് യോഗ്യത നേടാത്ത ഒരു കളിക്കാരനെ ഇക്വഡോർ കളിച്ചുവെന്നായിരുന്നു ചിലെയുടെ പരാതി. കൊളംബിയയിൽ ജനിച്ച ബൈറൺ കാസ്റ്റിലോ എന്ന താരത്തെ അവതരിപ്പിച്ചതിന് ശേഷമായിരുന്നു അത്. 1998 ൽ കാസ്റ്റിലോ ഇക്വഡോറിൽ എത്തിയെന്ന രേഖകൾ ശരിയല്ലെന്ന് ചിലെ അവകാശപ്പെട്ടു. എന്നിരുന്നാലും, ഇക്വഡോർ സമർപ്പിച്ച രേഖകൾ ഫിഫ പരിശോധിക്കുകയും കാസ്റ്റിലോയ്ക്ക് പൗരത്വമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചിലെക്ക് ലോകകപ്പിന് യോഗ്യത ലഭിച്ചില്ല. നാലാം സ്ഥാനക്കാരായ ഇക്വഡോർ ലോകകപ്പിൽ ഖത്തർ, സെനഗൽ, നെതർലാൻഡ്സ് എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക