കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായതിന് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതിക്ക് വീട് നിർമിച്ചു നൽകി നടൻ സുരേഷ് ഗോപി.
ബി.ജെ.പി സ്ഥാനാർഥിയായതോടെ വാടകവീട്ടിൽ നിന്ന് യുവതിയെ പുറത്താക്കുകയായിരുന്നു. ഇത് ചർച്ചയായതോടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപിയെ വിവരം അറിയിച്ചു. തുടർന്ന് വീട് നിർമിച്ച് നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി.
വാഗ്ദാനങ്ങൾ പാലിച്ചെന്ന് വീടിന്റെ താക്കോൽ കൈമാറി സുരേഷ് ഗോപി പറഞ്ഞു. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു.
വീരഞ്ചിറയിലാണ് രഞ്ജിത ദീപേഷിനായി നിർമ്മിച്ച വീട്. താക്കോൽ ദാനം ചെയ്യാനെത്തിയ സുരേഷ് ഗോപിയെ ബിജെപി നേതാക്കളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിലാണ് വീട്. ഹീരാഭവൻ എന്നാണ് വീടിന്റെ പേര്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച രഞ്ജിത 138 വോട്ടുകൾ നേടിയിരുന്നു. സിപിഐ എമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക