രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് ഗൂഗിളിനോട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് . കോവിഡ് സമയത്ത് ഓൺലൈൻ വായ്പകൾ കൂടുതൽ ജനപ്രിയമായിരുന്നു. അതേസമയം അനധികൃത വായ്പ നൽകുന്ന ആപ്ലിക്കേഷനുകൾക്കെതിരെ പരിശോധന ശക്തമാക്കാനും ഇന്ത്യൻ റെഗുലേറ്റർമാർ ആവശ്യപ്പെട്ടു.
സാധാരണ ബാങ്കുകൾ ഈടാക്കുന്നതിലും മൂന്നുമടങ്ങ് അധികം പലിശയാണ് ഇത്തരത്തിലുള്ള ആപ്പുകൾ ഈടാക്കുന്നതെങ്കിലും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നു. അമിത പലിശ നിരക്കുകളും ഫീസും ഈടാക്കുന്നതോ അല്ലെങ്കിൽ കേന്ദ്ര ബാങ്ക് അധികാരപ്പെടുത്തിയിട്ടില്ലാത്തതോ കള്ളപ്പണം വെളുപ്പിക്കലും മറ്റ് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്നതോ പോലുള്ള ആപ്പുകളുടെ വ്യാപനം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക് ശ്രമിക്കുന്നു. ഉയർന്ന പലിശയാണ് പല അനധികൃത ആപ്പുകളും ഈടാക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിൽ പേഴ്സണൽ ലോൺ ആപ്പുകൾ വർധിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തിക സേവന ആപ്പുകൾക്കായുള്ള പ്ലേ സ്റ്റോർ ഡെവലപ്പർ പ്രോഗ്രാം നയം കഴിഞ്ഞ വർഷം പരിഷ്കരിച്ചതായി ഗൂഗിൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക