തീവ്രമനോഭാവമുള്ളവരുൾപ്പെട്ട നിരവധി ചെറുസംഘടനകൾ ഒരുകാലത്ത് രാജ്യത്ത് നിലവിലുണ്ടായിരുന്നു. കേരളത്തിൽ നാദാപുരം ഡിഫൻസ് ഫോഴ്സ് എന്ന പേരിൽ നാദാപുരം മേഖലയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഒരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു .
1987ലെ നായനാർ മന്ത്രിസഭയുടെ കാലത്ത് നാദാപുരത്തും സമീപപ്രദേശങ്ങളിലും നടന്ന ചില വർഗീയ സ്വഭാവമുള്ള കലാപങ്ങളെ തുടർന്നായിരുന്നു ഈ സംഘടന .
തുടർന്ന് നാദാപുരം ഡിഫൻസ് ഫോഴ്സ് സിമി നേതാക്കളുമായി ചർച്ച നടത്തി. ഈ ചർച്ചകളാണ് എൻഡിഎഫ് എന്ന സംഘടനയുടെ രുപീകരണത്തിന് തുടക്കമിട്ടത്. നാഷണൽ ഡിഫന്സ് ഫോഴ്സ് എന്ന് പേരിട്ടു.
മുസ്ലിങ്ങൾക്കിടയിൽ വളർന്നിരുന്ന ഭീതി ചൂണ്ടിക്കാട്ടി സുന്നികളും മുജാഹിദുമൊക്കെയായ പുരോഹിതരെ തങ്ങളിലേക്കടുപ്പിച്ചു .
പുരോഹിതരുടെ വരവോടെ സാധാരണക്കാരും സംഘടനയിലെത്തി. എൻഡിഎഫിന്റെ യഥാർത്ഥ മുഖം സംഘടനയിലെ സിമി നേതാക്കൾക്കൊഴികെ മറ്റാർക്കും വ്യക്തമല്ലായിരുന്നു എന്നതായിരുന്നു യാഥാർഥ്യം .
1993 നവംബറിൽ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് നാഷണൽ ഡിഫൻസ് ഫോഴ്സ് എന്ന പേര് നാഷണൽ ഡവലപ്മെന്റ് ഫ്രണ്ട് എന്നാക്കി എൻ ഡി എഫ് ഉണ്ടാകുന്നത്.
ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തോടെ എൻഡിഎഫ് സജീവമാകുകയായിരുന്നു . വൈകാരിക പശ്ചാത്തലം ഉപയോഗപ്പെടുത്തി. ഇതിൽ ഏറ്റവും കൂടുതൽ സഹായകമായത് ഇസ്ലാമിക് സേവക് സംഘ് നിരോധിക്കപ്പെട്ടതു തന്നെയായിരുന്നു.
ഇതോടൊപ്പം മുസ്ലിം ലീഗിൽ നിന്നുള്ള ഒരു വിഭാഗം കലാപം സൃഷ്ടിച്ച് പുറത്തിറങ്ങിയതും എൻഡിഎഫിന്ഗു ണം ചെയ്തു. അന്നത്തെ ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ ലീഗ് എന്ന പേരിൽ ഒരു വിഭാഗം കലാപമുണ്ടാക്കി പുറത്തു പോയി.
പാണക്കാട് തങ്ങളുടെ നേതൃത്വത്തിലുള്ള മിതവാദപരമായ സമീപനത്തെ ചോദ്യം ചെയ്യുകയായിരുന്നു ഇവർ.
90-കളിൽ സാമ്പത്തികമായ സഹായങ്ങൾ ധാരാളം വന്നു എൻഡിഎഫിൽ. ചില പള്ളികൾ തങ്ങളുടേതാക്കി മാറ്റാൻ അവക്ക് സാധിച്ചു. ഫണ്ട് കേരളത്തിൽ നിന്നും വിദേശത്തു നിന്നും എളുപ്പത്തിൽ നേടാനും കഴിഞ്ഞു.
2006ലാണ് പോപ്പുലർ ഫ്രണ്ട് എന്ന പേരിൽ ദേശീയതലത്തിലേക്ക് എൻഡിഎഫ് പ്രവർത്തനം വ്യാപിപ്പിക്കാൻ തുടങ്ങിയത്.കർണാടകത്തിലെയും തമിഴ്നാട്ടിലെയും മുൻ സിമി പ്രവർത്തകർ രൂപം കൊടുത്ത സംഘടനകളെ ഒരുമിച്ചു ചേർത്തായിരുന്നു പ്രവർത്തനം.
പിന്നീട് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ച് 2009-ല്.സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(sdpi ) രൂപീകരിച്ചു. ഇക്കാലയളവിലെല്ലാം കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ഈ നീക്കങ്ങളെല്ലാം. ഇപ്പോൾ ഒടുവിൽ ഒറ്റദിവസം ഒറ്റ പൂട്ടിട്ട് ലോക്ക് സൃഷ്ടിക്കുകയും ചെയ്തു കേന്ദ്ര സർക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക