സിർമൗർ : തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ കുടുംബാംഗങ്ങളാണ്.
പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ദുരന്തം. കഴിഞ്ഞ 3-4 ദിവസമായി സിർമൗറിൽ ശക്തമായ മഴ പെയ്യുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
കനത്ത മഴയിൽ സംസ്ഥാനത്ത് 120 റോഡുകൾ തടസ്സപ്പെട്ടപ്പോൾ 90 ട്രാൻസ്ഫോർമറുകൾ തകർന്നു. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി, റോഡുകൾ തടസ്സപ്പെടുകയും ആളുകൾ ഒറ്റപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക