അവനവന്റെ വിശ്വാസവും ദർശനവും മാത്രമാണ് ശരി എന്ന ധാരണ ബഹുസ്വര സമൂഹത്തിൽ വിവിധ ജനവിഭാഗങ്ങൾ തമ്മിൽ അകൽച്ചയാണ് ഉണ്ടാക്കുക. സിമിയുടെയും പിന്നെ ലീഗിന്റെയും തുടർന്ന് സിപിഎംന്റെയും ഭാഗമായ കെ ടി ജലീലിന് ഇക്കാര്യത്തിൽ ചില നിലപാടുകൾ ഉണ്ട്. ജലീൽ പറയുന്നത് ഇതാണ് –
മതനിരപേക്ഷതയെ ഫാഷിസ്റ്റ് ധാരണകൾ ദുർബലപ്പെടുത്തും.
ഞാനും അല്ലെങ്കിൽ ഞങ്ങളും ശരിയാണെന്ന് പറയുന്നേടത്താണ് മതേതര മൂല്യങ്ങൾ ശക്തിപ്പെടുക.
വൈവിദ്ധ്യങ്ങൾ ദൈവ സൃഷ്ടിയാണ്. ബഹുവർണ്ണ ലോകക്രമത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഈശ്വരനാണ്.
മതവിശ്വാസിക്കും ഭൗതികവാദിക്കും ഒരുപോലെ മതനിരപേക്ഷനാകാൻ സാധിക്കും. ഗാന്ധിജിയും നഹ്റുവും അതിനുദാഹരണങ്ങളാണ്.
ഹിന്ദുരാഷ്ട്ര വാദികൾ പാക്കിസ്ഥാന്റെ അനുഭവം പഠിക്കണം. ഒരു ജനതയെ ഒന്നിപ്പിക്കാൻ മതത്തിന് മാത്രം കഴിയില്ലെന്നാണ് ആ രാജ്യത്തിന്റെ പിളർപ്പ് വ്യക്തമാക്കുന്നത്.
ഒരു മതരാഷ്ട്രമായാൽ ഇന്ത്യക്ക് നിലനിൽക്കാനാവില്ല. പൗരത്വമുൾപ്പടെ ഒന്നിനും മതം മാനദണ്ഡമാകാൻ പാടില്ല.
എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്. അത്തരക്കാരെയെല്ലാം ഒരുപോലെ കണ്ട് അകറ്റി നിർത്തണം. സർക്കാർ നടപടികൾ ഏകപക്ഷീയമാകരുത്.
നീതി ഉറപ്പാക്കപ്പെടുമ്പോഴാണ് സമൂഹത്തിൽ ഐക്യം പുലരുക. ഒരു വിഭാഗത്തെ അടിച്ചമർത്തി സമാധാനം പുലർത്താമെന്നത് വ്യാമോഹമാണ്.
മതനിരപേക്ഷത നിശബ്ദമാക്കപ്പെടുമ്പോൾ മരിക്കുന്നത് രാജ്യമാകുമെന്നും ജലീൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക