മലയാള സിനിമയുടെ എവർഗ്രീൻ നായിക ശോഭന അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ സിനിമയിൽ എടുത്തിരുന്ന നിലപാടുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ തീരുമാനങ്ങൾ എടുത്തിരുന്നത് താൻ തന്നെയാണെന്നും അഭിപ്രായം പറയുന്നതിന് പേടിക്കേണ്ട ആവശ്യം എന്താണെന്നും ശോഭന ചോദിച്ചു. ശോഭനയുടെ വാക്കുകൾ ഇങ്ങനെ…
“എന്റെ അഭിപ്രായം പറയുന്നതിനു പേടിക്കുന്നത് എന്തിന്? ഞാൻ ധരിക്കേണ്ട പാവാടയുടെ ഇറക്കം ഞാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. അത്തരത്തിൽ സംസാരിക്കുന്നതിനെ എതിർക്കുന്നവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നിരിക്കാം. മാതാപിതാക്കൾ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നു.
ഒരു സിനിമയിൽ റേപ് സീനുണ്ടായിരുന്നു. ഞാനതിനു ഓക്കെ അല്ലെന്നു കഥ പറഞ്ഞ സമയത്തേ അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ, ആ സീനിൽ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ചു സിനിമയിൽ ചേർത്തു. സിനിമ ഇറങ്ങിയപ്പോൾ അച്ഛൻ അതു പ്രശ്നമാക്കി. എന്റെ അനുവാദമില്ലാതെ അതു ചെയ്തത് ശരിയല്ലല്ലോ. എനിക്കു കംഫർട്ടബിൾ എന്നു തോന്നുന്നതേ ചെയ്യാറുള്ളൂ. മലയാളത്തിൽ എനിക്കു മോശം അനുഭവങ്ങളുണ്ടായിട്ടില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക