പോത്തൻകോട്: പോത്തൻകോട് കഴിഞ്ഞദിവസം വീടിനു മുന്നിലെ റോഡിൽ വാഹനം തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി.
ഓട്ടോറിക്ഷയിൽ വന്ന അയൽവാസി കുട്ടി രക്തത്തിൽ കുളിച്ചു റോഡിൽ കിടക്കുന്നത് കാണുമ്പോഴാണ് വീട്ടുകാർ അപകടവിവരം അറിഞ്ഞത്.
ജ്യേഷ്ഠൻ റയ്ഹാനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു റയാൻ. ഈ സമയത്താണ് അതിഥികൾ വന്നു മടങ്ങിയത്.
കാറിനരികിൽ കുഞ്ഞ് കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തമുണ്ടായതെന്നു കരുതുന്നു. സംഭവത്തിൽ കാർ ഡ്രൈവർ വേളാവൂർ സ്വദേശി തൗഫീഖ് (25)നെ പൊലീസ് അറസ്റ്റു ചെയ്തു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക