കേരളത്തിലെ പ്രതിപക്ഷം ബി.ജെ.പി തന്ത്രത്തിലും വീഴില്ല, പിണറായി വിജയന്റെ തന്ത്രത്തിലും വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .ഇത് രണ്ടും ഒന്നാണ്.
സർവകലാശാലകളിൽ യു ജി സി മാനദണ്ഡങ്ങൾ മറികടന്ന് ചട്ടപ്രകാരമല്ലാതെയാണ് വി.സി. നിയമനങ്ങൾ നടന്നത്. ഇക്കാര്യം ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു .
പ്രതിപക്ഷ നിലപാട് ശരി വയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. വി.സിമാർക്ക് തുടരാൻ അർഹതയില്ലെന്ന് സുപ്രീം കോടതി പറയുമ്പോൾ അവർ ഒഴിയണമെന്ന് പ്രതിപക്ഷം പറയുന്നതിൽ എന്താണ് തെറ്റ്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘപരിവാർ ബന്ധമുള്ളവരെ സർവകലാശാലാ വൈസ് ചാൻസലർമാരാക്കാൻ ഗവർണർ ശ്രമിച്ചാൽ അതിനെ ആദ്യം എതിർക്കുന്നത് യു ഡി എഫ് ആയിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക