ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ട് ഇടതുമുന്നണി . സംസ്ഥാനത്തെങ്ങും ഗവർണർക്കെതിരായ പ്രതിഷേധവും പ്രചാരണ പരിപാടികളും എൽ ഡി എഫ് ആരംഭിച്ചു.
തിരുവനന്തപുരത്ത് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ആർ എസ് എസ്സിന് വേണ്ടി ഗവർണർ കുഴലൂത്ത് പണി നടത്തുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു.
രണ്ടു ദിവസത്തെ പ്രതിഷേധ പരിപാടിയിലൂടെ അവസാനിക്കുന്നതല്ല ഗവർണർക്കെതിരേയുള്ള പ്രതിഷേധം. സാർവത്രിക വിദ്യാഭ്യാസം നേടിയ ഒരേ ഒരു സംസ്ഥാനമാണ് കേരളം. യുഡിഎഫ് ഭരണ കാലത്ത് പല സ്കൂളുകളും പൂട്ടാനുള്ള തീരുമാനമുണ്ടായി.
കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളൊരുക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ചില മാധ്യമങ്ങളെ ഗവർണർ വിലക്കിയത് ഫാസിസമാണ്. താൻ പറയുന്നത് അക്ഷരം പ്രതി കേൾക്കുന്നവരെ മാത്രം വാർത്താ സമ്മേളനത്തിന് ക്ഷണിച്ചു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ് നടന്നത്. ജനങ്ങൾ ഇത് ഗൗരവത്തോടെ കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക