എഴുത്തുകാരൻ പ്രഫ.എം കെ സാനുവുമായുള്ള ബന്ധം ഓർമ്മിച്ച് മന്ത്രി പി രാജീവ്.വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സാനുമാഷുമായി അടുത്ത ബന്ധമുണ്ടെന്ന് രാജീവ് പറഞ്ഞു.
വിദ്യാർത്ഥി സമര കാലയളവിൽ എപ്പോഴും സഹായ സമിതി രക്ഷാധികാരിയായി മാഷ് ഉണ്ടായിരുന്നു. കൃഷ്ണയ്യർ സ്വാമി ഉണ്ടായിരുന്നപ്പോൾ സദ്ഗമയിലെ വൈകുന്നേരങ്ങളിൽ മാഷും ഉണ്ടാകുമായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് എപ്പോഴും മാഷ് ഉയർത്തിപ്പിടിച്ചിരുന്നു. ഇപ്പോഴും മാഷ് അതേ നിലപാടുമായി നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. പുന്നപ്ര വയലാർ ദിനത്തിലായിരുന്നു മാഷിന്റെ ജന്മദിനം.
ഒക്ടോബർ 27. മന്ത്രിസഭാ യോഗം കൂടിയുണ്ടായിരുന്നതുകൊണ്ട് കൊച്ചിയിലേക്ക് അന്ന് എത്താൻ കഴിഞ്ഞിരുന്നില്ല. വൈകിയെങ്കിലും മാഷെ കണ്ട് ആശംസകൾ അറിയിച്ചെന്നും മന്ത്രി രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക